ഓർമയുടെ തീരത്ത്
ഞാൻ ഒറ്റക്കായിരുന്നു...
എൻറെ സ്മൃതി സാഗരത്തിൽ
തിരമാലകലുണ്ടായിരുന്നില്ല;
കാരണം
പുളകം കൊള്ളിക്കുന്ന പവനൻ
അവിടെ വീശിയിരുന്നില്ല...
പുറമേ നിന്ന് നോക്കുമ്പോൾ അനന്തഭദ്രങ്ങളെങ്കിലും
ഉള്ളിന്നുള്ളിലെ
വേദനയുടെ കൊടുമുടിയും
നൊമ്പരത്തിന്റെ പാറക്കെട്ടുകളുമെല്ലാം
ആരുകണ്ടു !!!
ആഴങ്ങളിലെ അഗ്നിപർവതങ്ങളെ
മിഴിനീർത്തുള്ളികൾ അണച്ചുകൊണ്ടിരുന്നു...
ഉരുൾപൊട്ടലിന്റെ മാറ്റൊളികളെ
പൊട്ടിച്ചിരികൾ മറച്ചുകൊണ്ടിരുന്നു...
കൊമ്പൻ സ്രാവുകളോ കൊലയാളിത്തിമിന്ഗലങ്ങലോ
അതിലുണ്ടായിരുന്നില്ല;
കൂടിയാലോന്നുരണ്ട് ചെറുമീനുകൾ മാത്രം.
എന്നിട്ടുമാവയെൻറെ
ചങ്ക് കൊത്തിപ്പറച്ചു...
ചുടുചോര...
സാഗരത്തെ അരുണവർണാഭമാക്കി.
അത് താൻ കൊടുത്തതെന്ന്
അസ്തമയസൂര്യൻ നുണ പറഞ്ഞു.
സത്യമിന്നും അഞ്ജാതമാണ്...
കാരണം
ഓർമയുടെ തീരത്ത്
ഞാൻ ഒറ്റക്കായിരുന്നല്ലോ...